2017 ഓഗസ്റ്റ് 20, ഞായറാഴ്‌ച

ഒത്തുചേരലുകളുടെ ഓണം

ഞങ്ങള്‍ ഇല്ലത്ത് ഓണക്കാലത്ത് ഒത്തുകൂടുമ്പോള്‍ പല പരിപാടികളും സംഘടിപ്പിക്കാറുണ്ടായിരുന്നു. 10 വര്‍ഷം മുന്നേ ഞങ്ങള്‍ ഒരു നാടകം തട്ടിക്കൂട്ടി. “ഓര്‍മകളിലെ ഓണം” എന്നായിരുന്നു ആ നാടകത്തിന്റെ പേര്. പേര് അന്വര്‍ത്ഥമാക്കും വിധം ഓര്‍മകളിലെ ഓണം തന്നെയായിരുന്നു അത്. മോഡേണ്‍ ഓണഘോഷവും ഒരു മുത്തശ്ശിയുടെ അന്നത്തെ ഓണാഘോഷം ഓര്‍മ്മിക്കലും ആയിരുന്നു ഇതിവൃത്തം. അന്ന് ഞങ്ങളുടെ പിഞ്ചു മനസ്സില്‍ തോനിയ ആ ഒരു തീം ഇന്ന് പല സ്ഥലത്തും ഇത്തരത്തില്‍ ഓണാഘോഷം മോഡേണ്‍ വല്‍ക്കരിക്കുകയാണ്. കൃത്രിമ ഓണപ്പൂക്കളവും, റെഡിമേഡ് ഓണസദ്യയും ഒക്കെയാണ് ഇന്നത്തെ മലയാളിയുടെ ഓണാഘോഷം. മുക്കുറ്റിയും, തുമ്പയും, അലരിപൂവും, ഓടിച്ചുകുത്തിയും, തെച്ചിയും, ഒക്കെ ഉള്ള ഓണപൂക്കളം ഇന്ന് മലയാളിയുടെ ഗൃഹങ്ങളില്‍ നിന്ന്‍ അന്യം നിന്നിരിക്കുന്നു. മത്സരങ്ങള്‍ക്ക് മാര്‍ക്ക്‌ കിട്ടാനായി തുമ്പയും മുക്കുറ്റിയും ഒക്കെ തിരഞ്ഞു നടക്കുന്ന കാലം ആണ് ഇപ്പോഴുള്ളത്. പൂക്കളം ഇടാന്‍ തമിഴനും ആന്ദ്രക്കാരനും ഒക്കെ പൂക്കള്‍ ഉണ്ടാക്കേണ്ട കാലം ആണ് ഇപ്പോള്‍. ചിങ്ങം ഒന്നിന് പണ്ട് കാലത്ത് വിളവ് കൊയ്തിരുന്നു അതുകൊണ്ടാണ് നമ്മള്‍ കര്‍ഷക ദിനം അന്ന് ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ന് മലയാളിക്ക് ഓണം ഉണ്ണണമെങ്കില്‍ അരിയും പച്ചക്കറികളും പുറത്തുനിന്നും എത്തണം. ഇതാണ് ഇന്നത്തെ മലയാളിയുടെ അവസ്ഥ. പണ്ട് കൂട്ടുകുടുംബം ആയിരുന്ന പലരും ഇന്ന് അണുകുടുംബമാണ് എന്നാല്‍ ഇത് പോലുള്ള അവസരങ്ങളില്‍ പോലും ഒത്തു കൂടാറില്യ പലരും. മുത്തശിക്കും മുത്തശനും ഒക്കെ തങ്ങളുടെ മക്കളെയും പെരക്കുട്ടികളെയും ഒക്കെ കാണണം എന്നാഗ്രഹം ഉണ്ടാവില്യെ. ഇന്നാള് ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിചില്യെ, ഒരമ്മ മകനെ കാത്തിരുന്ന് അവസാനം ഒരു വര്‍ഷം കഴിഞ്ഞ മകന്‍ വന്നപ്പോള്‍ അമ്മയുടെ അസ്ഥികൂടം ആണ് ഇരിക്കണേ കണ്ടേ അതും വാതില്കലെക് നോക്കി ഇരിക്കണ പോലെ ആ അമ്മയുടെ മനസ്സില്‍ എന്തോരം ആഗ്രഹം ഉണ്ടായിക്കാണും മകനെ ഒന്ന് കാണാന്‍. അതിനു ശേഷം ഒരു facebook പോസ്റ്റ്‌ കണ്ടു അമേരിക്കയില്‍ ഒരു മകന്‍ തന്റെ അച്ഛനും അമ്മയ്ക്കും parkinson രോഗം ആണ് അതുകൊണ്ട് ജോലിസ്ഥലം കുറെ ദൂരെയായിട്ടും അവിടെക്ക് മാറാതെ ദിവസവും മണിക്കൂറുകളോളം ദൂരം സഞ്ചരിച്ചു ജോലിക്ക് പോയി വരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന്നു അവിടേക്ക് മാറമായിരുന്നു പക്ഷെ തന്റെ മാതാപിതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ നിക്കണം  എന്നു അയാള്‍ ആഗ്രഹിച്ചു അതാണ് അവരുടെ രോഗശാന്തിക്ക് നല്ലത് എന്നു അയാള്‍ ചിന്തിച്ചു. രാവിലെ നേരത്തെ പോകും പ്രത്യേകം വിമാനത്തില്‍ ആണ് യാത്ര രാത്രി ഏറെ വൈകിയാണ് എത്താറ്. എന്നാലും ഉള്ള സമയം മാതാപിതാക്കളോടൊപ്പം ചിലവഴിക്കാം എന്നു അയാള്‍ ചിന്തിച്ചു.

ഇവിടെ രണ്ട് തരത്തിലുള്ള മക്കളെയും കണ്ടില്യെ. നമ്മള്‍ ഓരോരുത്തരും ചിന്തിക്ക്യ ഇതില്‍ ഏതു തരത്തിലുള്ള മക്കള്‍ ആണ് നമ്മള്‍ എന്നു. പറ്റുന്ന സമയങ്ങളില്‍ നമ്മള്‍ നമ്മുടെ മാതാപിതാക്കളെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കുക. ജീവിതം ഓരോ നിമിഷവും ആഘോഷപൂര്‍ണമാക്കുക. മരണം നമ്മളെ എപ്പോള്‍ വേണമെങ്കിലും പിടികൂടാം അതുകൊണ്ട് ഉള്ള നിമിഷങ്ങള്‍ ആഘോഷപൂര്‍ണമാക്കുക. നമ്മുടെ കുടുംബത്തോടൊപ്പം ആഘോഷിക്കുക. ഓണവും വിഷുവും എന്നു വേണ്ട ആഘോഷങ്ങള്‍ ഒക്കെ എല്ലാവരും കൂടെ ആഘോഷിക്കുക. ആഘോഷങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. എല്ലാവരും കൂടിയാലേ ആഘോഷം ആഘോഷമാകുകയുള്ളൂ അതുകൊണ്ട് എല്ലാവരും ഓരോ ആഘോഷങ്ങളും ആഘോഷിക്കുക തന്നെ ചെയ്യും എന്നു പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കും ഒരു ശുഭദിനം നേരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ